Published in Sathyam Online in July 2016
അന്ന് ഒരു തിങ്കളാഴ്ച്ചയായിരുന് നു. ജോലി പോയ ദിവസം. നടക്കാൻ സാ ദ്ധ്യതയില്ലാത്ത ഒരു എഞ്ചിനീയറി ങ് പ്രൊപോസൽ അരിച്ചു പെറുക്കികൊ ണ്ടിരിയ്ക്കുകയായിരുന്നു മഹാദേ വൻ. എണ്ണ വില കുറഞ്ഞു വന്നതും, എണ്ണ നിറയ്ക്കുന്ന ബാരലിന് എണ് ണയുടെ വിലയേക്കാൾ മൂല്യമുണ്ടാ യതും, റഷ്യ -സിറിയ ബാന്ധവവും, ഇ റാന്റെ പുതിയ അവിഹിത ബന്ധങ്ങളും , യൂറോപ്യൻ യൂണിയന്റെ സാമ്പത്തി ക സാമൂഹ്യ പ്രതിസന്ധികളും, ചൈന പാപ്പരായതും എല്ലാം ആലോചിച്ചു ത ല പുണ്ണാക്കാക്കുമ്പോഴാണ് ചെ യർമാന്റെ ഫോൺ വന്നത്.
25 കൊല്ലം മുമ്പ് ആദ്യമായി ട്രെ യ്നി എൻജിനീയർ ആയി ജോലിയ്ക്ക് ക യറുമ്പോൾ സ്വന്തം വീടും കമ്പനി യിലെ ബോസും അല്ലാതെ വേറൊന്നും ചി ന്തിയ്ക്കേണ്ടതില്ലായിരുന്നു. അ ന്ന്, കൊട്ടിഘോഷിയ്ക്കപ്പെട്ട സ് വന്തം ബിസിനസ്സിൽ പരാജയപ്പെട്ട അച്ഛൻ, സംന്യാസം സ്വീകരിയ്ക്കാൻ ഹിമാലയത്തിലേയ്ക്കും, മഹാദേവൻ ജോലി അന്വേഷിച്ച് ബോംബെയ്ക്കും, ഒരുമിച്ചാണ് ട്രെയിൻ പിടിച്ചത് . രണ്ടു പേരെയും യാത്രയയക്കാൻ റെ യിൽവേ സ്റ്റെഷനിൽ വന്ന അമ്മ, പി ൽക്കാലത്തെ നിശൂന്യത തളം കെട്ടി നിൽക്കുന്ന നാലുകെട്ടിന്റെ ഭാ വം മുഖത്തും, വിഷമം ഉള്ളിലും സാ ന്ദ്രമാക്കി കൈ കൊണ്ട് വിട പറഞ് ഞപ്പോൾ, മഹാദേവന് ഒരു കാലഘട്ടം അവസാനിയ്ക്കുകയായിരുന്നു. ഒറ് റയ്ക്ക്, മുകളിലെ തളത്തിൽ പോലും പോകാൻ പേടിയായിരുന്ന അമ്മ. പി ന്നീട് ഒറ്റയ്ക്ക് 20 വർഷം ആ തറ വാട്ടു വീട്ടിൽ ദിനരാത്രങ്ങൾ കഴി ച്ചു കൂട്ടി. അവരുടെ പകലുകൾ ടീ വിയും വീട്ടിൽ വന്നു പോകുന്ന വേ ലക്കാരിയും ഓർമ്മകളുടെ നെടുവീ ർപ്പുകളെ ഒട്ടൊക്കെ വലിച്ചെടുത് തു. എങ്കിലും, രാത്രികളിൽ ഭയവി ഹ്വലതകളും പരിഭവങ്ങളും രാജശ്രീ യമ്മ സ്വയം ഉള്ളിലേയ്ക്ക് ആവാഹി ച്ചു കഴിച്ചു കൂട്ടി. പതിവുപോലെ മധുവിധു നാളുകളും, മകന്റെ കുട് ടിക്കാലവും, സ്വപ്നമല്ലാത്ത സ് മരണകളിൽ വിലയം പൂണ്ട രാത്രികളി ലൊന്നിൽ അവർ മരിച്ചപ്പോൾ, ശവദാ ഹം പോലും കാണാൻ പറ്റാത്ത തിരക് കിലായിരുന്നു മഹാദേവൻ. ഷെല്ലിന് റെ ഒരു മൾട്ടി ബില്ല്യൻ പ്രോജെ ക്ടിന്റെ ഡിസൈൻ റിവ്യു നടക്കുമ് പോൾ ആണ് വാട്സ് ആപ്പിൽ മെസ്സേജ് വന്നത്. എന്ത് പറ്റി സാർ എന്ന ചോദ്യത്തിന് മുമ്പിൽ ടീം ലീഡ് ആ യിരുന്ന മഹാദേവൻ ഒരു മിനിറ്റ് മി ണ്ടാതിരുന്നു. വേണമെങ്കിൽ ലീവെ ടുത്ത് നാട്ടിൽ പോകാമായിരുന്നു. പക്ഷെ ആ പ്രോജക്റ്റ് അന്ന് അന് ന് പ്രെസ്റ്റീജ് ഇഷ്യു ആയിരുന് നു. സമയത്ത് തീർത്താൽ എന്ജിനീ യറിംഗ് മാനേജർ ആവാം എന്നത് പ് രലോഭനവും, അമ്മ എന്ന കാണാമറയത് തെ സ്മരണ ഭൂതകാലത്തിന്റെ മാറാപ് പും ആയി മാറിയിരുന്നു അപ്പോൾ. പ ക്ഷെ പിന്നീട് ഡയരക്ടർ ഓഫ് എന് ജിനീയറിംഗും സി.ഇ.ഓയും എല്ലാം ആ യപ്പോഴും, അമ്മ കുളിപ്പിച്ച് ചന് ദനക്കുറി തൊടീച്ച് അമ്പലത്തിൽ കൊ ണ്ടു പോയതും, അന്നൊക്കെ യുക്തി വാദിയായിരുന്ന അച്ഛനെക്കൊണ്ട് നിർബന്ധിച്ച് വിഷുക്കൈ നീട്ടം ത രപ്പെടുത്തി തന്നതും മഹാദേവൻ ഓർത്തു കൊണ്ടേയിരുന്നു. മരണത്തിന്റെ തൊട്ടു മുമ്പ് അവർ എന്തായിരിയ്ക്കാം തന്നെ പറ്റി ചിന്തിച്ചിരുന്നത്?
മാന്യനായ ചെയർമാൻ മൊയലാളി ചോദി ച്ചു: "നിങ്ങളുടെ കുറച്ചു മിനിറ്റുകൾ ഞാൻ എടുത്തോട്ടെ?"
മഹാദേവന്റെ നേതൃത്വത്തിൽ വി ജയകരമായി പൂർത്തീകരിച്ച വമ്പൻ പ് രോജക്ടുകളുടെ പടങ്ങൾ ചുമരു നി റഞ്ഞു നിൽക്കുന്ന വിശാലമായ ഓഫീ സിൽ, കായലിനെ അഭിമുഖം ചെയ്യുന്ന ജനലുകൾക്കരികെ, തേക്കിൽ തീർത് ത ഓവൽ ടേബിളിൽ, തലയ്ക്കു കൈയ്യും കൊടുത്തിരിയ്ക്കുകയായിരുന്നു സാ യിപ്പ്. "എന്റെ ജെറ്റ് ലൈനെർ വിറ്റു, ബഹ മാസ്സിലുള്ള ബംഗ്ളാവും, മാൻഹട് ടനിലെ റിയൽ എസ്റെറ്റും എല്ലാം വി റ്റു. ഇപ്പോഴിതാ നിങ്ങളെയും പറഞ് ഞയയ്ക്കേണ്ടി വന്നിരിയ്ക്കുന്നു . വാട്ട് എ റെച്ചെഡ് ലൈഫ് ഈസ് മൈൻ!"
ബോംബെയിൽ നിന്ന് ന്യുയൊർക്കിലെ യ്ക്കു കയറിയ വിമാനത്തിൽ പരി ചയപ്പെട്ട ഫാദർ ഗ്രിഗേരിയോസിനെ യാണ് മഹാദേവന് ഓർമ്മ വന്നത്. ഗോ വയിൽ കോടീശ്വരനായ ആഞ്ചെലോസിന്റെ മകളെ പ്രേമിച്ചു പ്രേമിച്ച്, ഏ തോ അഭിശപ്ത നിമിഷത്തിൽ ഒരു തെറ് റിദ്ധാരണയാൽ, കലാൻഗുട്ടെ ബീച്ചി ൽ വെച്ച് അവളെ കെട്ടിപ്പിടിച്ച് ഉമ്മ വെയ്ക്കാൻ ശ്രമിച്ചത്, പ് രണയത്തിന്റെ പരിസമാപ്തിയായതിനാൽ മാത്രം അച്ചനായ ആ സഹയാത്രികൻ, മഹാദേവന് യാത്ര സുഗമമാക്കാൻ ഒരു ഉപദേശം കൊടുത്തു: "കർത്താവായിട്ട് വെച്ച് നീട്ടി തരുന്ന സൌകര്യങ്ങൾ ഈ ഫ്ളൈറ്റ് യാ ത്രയുടെ അവസാനം വരെയും ഉണ്ടാവും എന്ന് കരുതി അഹങ്കരിയ്ക്കല്ലേ മക്കളെ. കർത്താവിന് എപ്പോ വേണേ ലും അത് തിരിച്ചെടുക്കാം. മാർക് സ് പറഞ്ഞതും മറ്റൊന്നല്ല - ഒരാ ളുടെ ജീവിതവും, ഒരേ പോലെ എല്ലാ കാലത്തും തുടരാൻ ആവൂല. ചേഞ്ച് ഈ സ് ഇന്നെവിറ്റബിൾ".
ചേഞ്ച് മഹാദേവന് ന്യൂയോർക്കിൽ ഒ രു ദൈനംദിന അനുഭവമായിരുന്നു. പണ ച്ചാക്കായ കോട്ടയം റബർ മുതലാളി യുടെ മകൾ ദേവകിയെ കെട്ടിയതും, അ ത് വഴി ഹാലിബർട്ടനിൽ ജോലിയ്ക്ക് കയറിയതും, അതിന്റെ ഗ്ളാസ് സീലി ങ്ങിൽ തല മുട്ടിയിടിച്ചപ്പോൾ ആ ജോലി വലിച്ചെറിഞ്ഞ് ഒരു ചെറിയ ഓ യിൽ കമ്പനിയിൽ വലിയ സ്രാവായതും, കാറും വീടും സമ്മർ കൊട്ടെജും ബോ ട്ടും ഹൗസ് പാർട്ടികളും, ഭാര് യയുടെ തീക്ഷ്ണമായ കണ്ണ് വെട്ടി ച്ചു നടത്തുന്ന വൈൽഡ് സെക്സ് ഹണ് ടിങ്ങും, എല്ലാമെല്ലാം അനവരതം മാ റി മറിഞ്ഞു കൊണ്ടേയിരുന്നു. വഴി യിൽ ഹോട്ട് ഡോഗ് തിന്ന് പച്ചവെ ള്ളവും കുടിച്ച് വിശപ്പടക്കിയി രുന്ന മഹാദേവൻ, മിന്നിമറയുന്ന വീ ക്കെന്റുകൾക്കിപ്പുറം, ശിശിരശൈ ത്യങ്ങളുടെയും വസന്തശോണിമകളുടെ യും തേർവാഴ്ച്ചകൾക്ക് ശേഷം, ഇന് ന് വിശപ്പിനും വികാരങ്ങൾക്കും അ ന്യനായ മധ്യവയസ്കനായി. നരച്ച താ ടിയും, മുടി കൊഴിഞ്ഞ തലയും, ഓരോ ദിവസവും ക്ഷണിയ്ക്കാതെ കടന്നു വരുന്ന സ്ട്രെസ്സും ഡിപ്രെഷനും, അമ്മയുടെ ഓർമ്മകൾക്ക് മേയാൻ പു തിയ വഴിത്താരകൾ കണ്ടെത്തി.
വീട്ടിൽ ഉച്ചയ്ക്ക് കയറി വരുന്ന ഭർത്താവ്, ദേവകിയ്ക്ക് വിവാഹത് തിന് ശേഷം ഏറെക്കുറെ ആദ്യത്തെ അ നുഭവമായിരുന്നു. പ്രായപൂർത്തിയാ യ ഒറ്റ മകൻ വീട് വിട്ടു പോയതിനു ശേഷം, അവർ ഒറ്റപ്പെട്ടിരുന്നതി നാൽ മഹാദേവന്റെ നേരത്തെയുള്ള വര വ് സന്തോഷം ഉളവാക്കേണ്ടതാണ്. പക് ഷെ ഒറ്റപ്പെട്ട തന്റെ ജീവിതം, സ ന്തോഷ സന്താപങ്ങൾക്കപ്പുറം, സാ ഗര സീമകൾ ഭേദിച്ചത്, സ്നേഹതീരങ് ങളുടെ ഏതു തുരുത്തിൽ, ഏതു തടവറയി ൽ കിടക്കുന്നവർക്ക് കാണാനാവും?
ദേവകി പ്രീഡിഗ്രിയ്ക്ക് പഠിയ്ക് കുമ്പോഴായിരുന്നു, സാമ്പത്തിക ശാ സ്ത്രത്തിൽ ബിരുദാനന്തര ബിരുദത് തിനു പഠിയ്ക്കുന്ന ക്ളീറ്റസുമാ യി പ്രണയത്തിലാവുന്നത്. കോടികളു ടെ ആസ്തിയും, സ്വന്തം കപ്പലും, വിമാനവും, MLA-യും, ഒക്കെയുള്ള പിതാവിന് മ തപരമായും, സാമ്പത്തിക ശാസ്ത് രപരമായും, തുല്യനല്ലാത്ത ക്ളീറ് റസിനെ അംഗീകരിയ്ക്കാൻ ആയില്ല. അ ച്ഛന്റെ എതിർപ്പിനെ വക വെയ്ക്കാ തെ, ദേവകി രായ്ക്കു രാമാനം ക്ളീ റ്റസിന്റെ കൂടെ ഒളിയ്ക്കാതെ ഓടി പ്പോയി. ഒരു ഹോട്ടലിൽ മൂന്ന് രാ ത്രി അവർ കഴിച്ചു കൂട്ടി. അവിടെ നിന്നിറക്കി കൊണ്ട് വന്ന്, കല് യാണ മണ്ഡപത്തിൽ കയറ്റി മഹാദേവനെ പരിണയിപ്പിച്ച അന്ന് തൊട്ടേ, അ ച്ഛനും മഹാദേവനും അവൾ ഒരിയ്ക് കലും മനസ്സിൽ മാപ്പ് കൊടുത്തിട് ടില്ല.
അതു കൊണ്ടുതന്നെ, അന്ന് കാറിന് റെ താക്കോൽ ടീപ്പോയിൽ വെച്ച്, ഫ് രിഡ്ജിൽ നിന്നും ഒരു ഗ്ളാസ് തണു ത്ത വെള്ളം മോന്തിയത്തിനു ശേഷം, 'അങ്ങനെ ജോലിയും പോയി ദേവൂ' എന് ന് പറഞ്ഞ ഭർത്താവിനോട്, ദയാ ദാ ക്ഷിണ്യമില്ലാതെ അവൾ പറഞ്ഞു: "നിങ്ങടെ അച്ഛനെ പോലെ നിങ്ങളും ഒരു പരാജയം ആണെന്ന് എനിയ്ക്ക് പ ണ്ടേ അറിയാമായിരുന്നു."
ഒരു നിമിഷം ഒന്ന് പകച്ചു പോയ മഹാ ദേവൻ, പിന്നെ പ്രജ്ഞ വീണ്ടെടുത് ത് തിരിച്ചടിച്ചു: "ആ നസ്രാണിയുടെ എച്ചിൽ, കോടികളു ടെ സ്ത്രീധനം തന്ന് നിന്റെ തന്ത എനിയ്ക്ക് വിറ്റപ്പോൾ തന്നെ, എ നിയ്ക്കും അറിയാമായിരുന്നെടീ, നീ യും ഒരു നാൾ എന്നെ ഒറ്റപ്പെടുത് തുമെന്ന്."
25 വർഷത്തെ ദാമ്പത്യം ഓയിലിന്റെ വില പോലെ തകർന്നടിഞ്ഞു. തുണി കളും ഫയലുകളും, ഗരാജിൽ ഹോബി പോ ലെ കൊണ്ട് നടന്നിരുന്ന സ്വന്തം മെക്കാനിക്കൽ ലാബിന്റെ സാമഗ്രി കളും, ഒക്കെ കെട്ടി പൂട്ടി ഒരു ട്രക്കിൽ ലോഡ് ചെയ്യുമ്പോൾ, കമ് പനിയിൽ വെൽഡർ ആയിരുന്ന തോമസ് കു ട്ടിയും സഹായത്തിന് എത്തിപ്പെട് ടു. അമ്പലം - പള്ളി വഴി മലയാളി പരദൂഷണ നെറ്റ് വർക്കിൽ, കാട്ടു തീ പോലെ പടർന്ന വിവരം കേട്ടറിഞ് ഞ് വന്നതാണത്രേ. ആട്ടിയിറക്കാൻ ഉള്ള സ്വാഭാവിക വാഞ്ഛയെ തടയിട് ടത് തോമസ് കുട്ടിയുടെ കദന കഥയാ ണ്.
ഒരു സാധാരണ ഇമിഗ്രന്റിന്റെ കഥ. വർക്ക് പെർമിറ്റിൽ വന്നു. വീട് വാങ്ങി. കാറ് വാങ്ങി. കുട്ടിയാ യി. ഡേ കെയറായി. ഇൻവെസ്റ്റ്മെ ന്റ് എന്ന് വിചാരിച്ച് ഒരു അപാ ർട്ട്മെന്റ് വാങ്ങി. ചെലവ് വരവി നേക്കാൾ കൂടി. ക്രെഡിറ്റ് കാർഡ് കൂടി. കടം കൂടി. മാർക്കറ്റ് കു ളം കുത്തിയപ്പോൾ അപാർട്ട്മെന്റി ൽ വാടകയ്ക്ക് ആളെ കിട്ടാതായി. അ തിന്റെ മോർട്ട്ഗെജും ക്രെഡിറ്റ് കാർഡു വഴിയായി. തോമസ് കുട്ടി മ ഹാദേവനെപ്പോലെയല്ല. ബന്ധുക്കൾ നി രവധിയാണ് ടൌണിൽ. പക്ഷെ അവരൊക്കെ ശത്രുക്കളെക്കാൾ മോശമാണ്. ഒന് നും തുറന്നു പറയാൻ പറ്റില്ല. എന് തൊരു ഒറ്റപ്പെടലാണ് താൻ അനുഭവി യ്ക്കുന്നത് എന്ന വ്യഥയാണ് അവനെ കടങ്ങളെക്കാളേറെ വ്യസനിപ്പിയ് ക്കുന്നതെന്നു തോന്നി. അടുത്ത മാ സം മോർട്ട്ഗേജും കരണ്ടു ബില്ലും ഗ്രോസറിയും ഒന്നും പേ ചെയ്യാൻ അക്കൌണ്ടിൽ പൈസയില്ല. നാട്ടിൽ തി രിച്ചു പോവുന്നതിനേക്കാൾ ഭേദം, ഭാര്യയ്ക്കും രണ്ടു കൈക്കുഞ്ഞു ങ്ങൾക്കും വിഷം കലക്കി കൊടുത്ത് 'സ്ക്രൂട്ടാവുന്നതാണ്" എന്ന് നി ശ്ചയമായും തോമസ് കുട്ടി ചിന്തി ച്ചു തുടങ്ങിയിരിയ്ക്കുന്നു. എണ് ണ വില കലക്കുന്ന രാജ്യങ്ങളുടെ സ മ്പദ്- വ്യവസ്ഥയിൽ തോമസ് കുട്ടി മാരുടെ ജീവിത ചരിത്രങ്ങൾ രേഖപ് പെടുത്തപ്പെടുമോ? സംശയമാണ്.
മകന് ഒരു ടെക്സ്റ്റ് മെസേജ് അയ ച്ചു: "നിന്റെ അമ്മയുമായി ഇന്ന് ഞാൻ പി രിയുകയാണ്. ഇനി മുതൽ എല്ലാ അർത് ഥത്തിലും ഞാൻ സ്വതന്ത്രനാണ്. എ ന്തിന്, എങ്ങനെ എന്നീ ചോദ്യങ്ങൾ കൊണ്ട് എന്നെ ബുദ്ധിമുട്ടിയ്ക് കാതിരിയ്ക്കാനുള്ള വിവേകം നിനക് ക് ഉണ്ടാവും എന്നെനിയ്ക്കറിയാം. ടൌണിൽ എപ്പോഴെങ്കിലും വരുമ്പോൾ വിളിയ്ക്കണം. കാണാൻ ഇനി എനിയ് ക്ക് നീ മാത്രമേ ഉള്ളു."
അവന്റെ മറുപടി പതിവ് പോലെ പ്രാ യത്തിൽ കവിഞ്ഞ പക്വതയോടെ ആയിരു ന്നു: "അച്ഛാ, ബന്ധനം മറ്റു സാഹചര്യങ് ങളെക്കാൾ സഹനീയമാവും, ബന്ധുര കാ ഞ്ചന കൂട്ടിലാവുമ്പോൾ. പ്രത്യേ കിച്ചും ജീവിതത്തിന്റെ സായന് തനങ്ങളിൽ. അച്ഛന് ഭൂതവും വർത് തമാനവും സുഖ സൗകര്യ സംബന്ധിയാ യിരുന്നില്ലേ? ഇനി ഭാവി അങ്ങനെ തന്നെ വേണോ എന്ന് തീരുമാനിയ്ക് കേണ്ടത് അച്ഛനും അമ്മയുമാണ്. ഞാ ൻ വരുമ്പോൾ വിളിയ്ക്കാം, കാണാം. പക്ഷെ എന്നാണ് അച്ഛൻ ഒരു വിളി പ്പാടകലെ ഉണ്ടായിരുന്നിട്ടുള് ളത്?
മകനെ രാത്രി വരെ ഡേ കെയറിൽ ഇരു ത്തി പാർട്ടികളിൽ നിന്നും പാർട് ടികളിലേയ്ക്ക് യൌവനത്തിന്റെ വാ രാന്ത്യങ്ങൾ ആഘോഷിച്ച ഇന്നലെകൾ. ...വർഷങ്ങൾ എത്ര പെട്ടെന്നാണ് നോ ർത്ത് അമേരിയ്ക്കയിൽ കടന്നു പോ വുന്നത്! ബോധത്തിന്റെയും ഉറക് കത്തിന്റെയും അതിരുകൾക്കിടയിൽ, എവിടെയോ, എന്നോ ഒരിയ്ക്കൽ, മോൻ കൊച്ചുകുട്ടിയായിരിയ്ക്കുമ്പോൾ ചോദിച്ചത് ഓർമ്മ വന്നു: "അച്ഛന് എന്റെ കൂടെ ഒരു പത്തു മി നിറ്റ് കളിയ്ക്കാൻ എന്നാ സമയം കി ട്ടുക?" അന്ന് അവനോടു പറഞ്ഞത് എ ന്താണ് എന്നോർമയില്ല മഹാദേവന്. ഈ പ്രോജക്റ്റ് ഒന്ന് തീർന്നോട് ടെ, അത് കഴിഞ്ഞിട്ടാവാം എന്നായി രിയ്ക്കാം. ഒരിയ്ക്കൽ അവൻ കളി ക്കൂട്ടുകാരിയെ കണ്ടെത്തിയ കാര് യം, ഏറെ പ്രതീക്ഷയോടെയും സമ്മതം കിട്ടാനുള്ള ത്വരയോടെയും, പറഞ് ഞപ്പോൾ, പുതിയ പ്രോഡകറ്റ് മാർക് കറ്റിൽ ലോഞ്ച് ചെയ്യുന്നത് പ് രമാണിച്ച് ഒരു കസ്റ്റമർ 25 മില് ല്യൻ ഡോളറിന്റെ ഓർഡർ ഓഫർ ചെയ്തു കൊണ്ട് വീട്ടിലേയ്ക്ക് ഫോൺ വന് ന സമയമായിരുന്നു.
തികഞ്ഞ നിർവികാരതയോടെ അവനോട് "ഇ ത് പറയാൻ നാണമില്ലേടാ, നീ എന്നെ ശല്യം ചെയ്യാതെ വല്ലതും പഠിയ് ക്കാൻ ശ്രധിയ്ക്ക്" എന്ന് പറഞ് ഞതും, അവന്റെ മുഖം വാടിയതും, ഇന് നലെ കഴിഞ്ഞ പോലെ മഹാദേവന് ഓര്മ് മ വന്നു. പിന്നെ പിന്നെ, അവനും ചോദിയ്ക്കാൻ പറ്റാത്ത ഒരകലം രൂ പപ്പെടുകയായിരുന്നല്ലോ.
ഒറ്റപ്പെട്ട ഒരു മേഘത്തുരുത്തി ലിരുന്ന് നെറ്റിയില ചന്ദനക്കുറി യുമായി അമ്മ മഹാദേവനെ മാടി വിളി ച്ചു - മായാവെളിച്ചത്തിൽ നിന്നും ഇരുളിന്റെ നിത്യതയിലേയ്ക്ക്. നാ ലിറയത്തു നിന്നും നടുമിറ്റത്തെ സായാഹ്നവെയിലിലേയ്ക്കു നോക്കിയി രുന്ന് ഒറ്റപ്പെട്ട ജീവിതം അമ് മ ഹോമിച്ചു തീർക്കുമ്പോൾ, താനും ഒറ്റപ്പെട്ട മറ്റൊരു കാവ്യത്തി ന്റെ നിർമിതിയിലായിരുന്നുവല്ലോ. ചുറ്റിലുമുള്ള പോയ്മുഖങ്ങൾക്കി ടയിൽ ഒറ്റപ്പെട്ട ബാലൻ....അല്ലെ ങ്കിൽ ആരാണ് ഒറ്റപ്പെടാത്തവർ? ഡേ കെയറിൽ അച്ഛനെ കാത്തിരിയ്ക്കുന് ന മകനോ? ബന്ധുക്കളുടെ ബാഹുല്യത് താൽ മിണ്ടാൻ പറ്റാതായ തോമസ് കു ട്ടിയോ? മൂന്ന് സുന്ദര രാത്രി കളിൽ ജീവിതത്തിന്റെ പ്രണയസൌരഭ് യം അവസാനിപ്പിയ്ക്കേണ്ടി വന്ന ദേ വകിയോ? ബിഗ് സർക്കിളിൽ നിന്നും ഇറങ്ങി വന്ന് നിലം തോടേണ്ടി വന് നപ്പോൾ സ്ഥലജലഭ്രമം സംഭവിച്ച സാ യിപ്പോ?
അഭിപ്രായങ്ങളൊന്നുമില്ല:
ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ