വഴിയോരക്കാഴ്ച്ചകൾ
2024 ജനുവരി 8, തിങ്കളാഴ്‌ച
ഫെബ്രുവരിയിലെ നക്ഷത്രങ്ങൾ
ഹിമാലയൻ ഹണിമൂണ്‍
2023 ജനുവരി 29, ഞായറാഴ്‌ച
Film Review
2022 ഫെബ്രുവരി 15, ചൊവ്വാഴ്ച
അവരോഹണം
2020 ഡിസംബർ 11, വെള്ളിയാഴ്‌ച
കാലഹരണപ്പെടും കാലം
കഥ നടക്കുന്നത് പണ്ടാണ്. പണ്ടു പണ്ട്, 88 ദശലക്ഷം വര്‍ഷം മുമ്പ്. കാൽഗറിയിലെ പനടെല്ല പ്രദേശത്തെ ഒരു പനയുടെ ചോട്ടിലിരുന്ന് കുറച്ചു ദിനോസറുകൾ ഇന്ത ദുനിയാവിന്റെ ഭാവിയെ പറ്റി കൂടിയാലോചിച്ചു കൊണ്ടിരിക്കുകയാണ്. കൂട്ടത്തിൽ ഹിഡുംബനും ലോകത്തിന്റെ പരമാധികാരിയെന്ന് ധരിച്ചു വശായവനും വായാടിയും സർവോപരി വംശവെറിയനും ആയ മൂപ്പൻ തലയൊന്നു കുടഞ്ഞു, പനയുടെ രണ്ടോല ഒറ്റ കടി കടിച്ചു കൊണ്ട് മുകളിലേക്ക് നോക്കി. പരന്ന ഭൂമിയിൽ മുഴുവൻ പരക്കെ പ്രകാശം പരത്തി നിൽക്കുന്ന സൂര്യനെ ചൂണ്ടി പറഞ്ഞു:
കോ-പ്രണയ കാലം
ദൈവമേ, കണ്ണുകൾ നീറുന്നതു കാരണം തീരെ തുറക്കാൻ പറ്റുന്നില്ല. പൊട്ടുന്ന വേദന കാരണം എന്റെ തല പൊക്കാനാകുന്നില്ല. വരണ്ട തൊണ്ടയിൽ ആർദ്രത വറ്റിയ ചുമ മാത്രം നിരന്തരമായി സാന്നിദ്ധ്യമറിയിച്ചുകൊണ്ടിരിയ്
രണ്ടാഴ്ച മുമ്പല്ലേ ബാറിൽ അവളുടെ കൂടെയിരുന്ന് കൊറോണ ബിയർ നുണഞ്ഞതും ഇറ്റലിയിൽ പുഴുക്കളെപ്പോലെ മനുഷ്യർ തീരുന്നതിനെപ്പറ്റി വാചാലനായതും! ഇന്നിപ്പോൾ അവളെവിടെയാണെന്നു പോലും അറിയാതെ ഇവിടെയിങ്ങനെ തീരാനാവുമോ വിധി? ഇത് ശരിയല്ല, ഇത് എന്തൊരു വിഢിത്തമാണ്! മരണമേ, എനിക്ക് മരിക്കാൻ പ്രായമായില്ലല്ലോ.... വില കുറഞ്ഞ ജീവനുകളുമായി പന്താടാൻ നിനക്ക് ആഫ്രിക്കയില്ലേ? നമ്മൾ കൃത്യമായി ടാക്സ് കൊടുക്കുകയും സോഷ്യൽ ഡിസ്റ്റൻസിങ് ,സോപ്പിട്ടു കൈ കഴുകൽ, എന്നിങ്ങനെ ജാത്യാചാരങ്ങളെല്ലാം പാലിയ്ക്കുകയും ചെയ്തതല്ലേ?
ബീച്ചിൽ പറക്കുന്ന പക്ഷികൾ അന്ന് വിഹായസ്സിൽ വരച്ച ചിത്രങ്ങൾ ആ ദേവതയെ ഓർമ്മിപ്പിച്ചതും, പിന്നെ ഒരു നാൾ സംന്യാസം സ്വീകരിച്ചു മല മുകളിൽ തപസ്സിരിക്കുമ്പോൾ അവളെയെങ്ങനെ പിരിയും എന്നോർത്തതും ഓർത്ത് ആശുപത്രിക്കിടക്കയിൽ ഞെളിപിരി കൊണ്ട് മടുത്തു. നേഴ്സ് വന്നു പറഞ്ഞു - വൈറ്റൽസ് എടുക്കാൻ സമയമായി.
അന്ന് രാത്രി മരണം പറഞ്ഞു: "സമയമായില്ല മോനെ, ഞാനീ വാർഡിൽ കറങ്ങി നടക്കുന്നുണ്ട്. സമയമാകുമ്പോൾ വന്നു നിന്നെ കൊണ്ടുപോയ്ക്കോളാം. ഇടയ്ക്കിടയ്
അത് കേട്ടപ്പോൾ മുഖം മൂടിയണിഞ്ഞ മാലാഖാമാർക്ക് സംശയവും ദു:ഖവുമായി - മുഖത്തിന്റെ മൂടുപടം ധരിയ്‌ക്കണോ അതോ മരിയ്ക്കണോ? മൂടുപടം ധരിച്ചവരുടെ നാട്ടിൽ മാലാഖമാരുടെ ധര്മസങ്കടത്തിന് ദൈവത്തിനു പോലും ഉത്തരം നൽകാൻ ആയില്ല. ദൈവം ഉത്തരം നൽകുന്നതിനേക്കാൾ ചോദ്യങ്ങൾ ചോദിയ്ക്കുന്ന തിരക്
ഇന്റെൻസീവ് കെയർ യൂണിറ്റിൽ ആർക്കും പ്രവേശനമില്ലെങ്കിലും രാത്രി ഒരുറക്കമോ അതോ മരുന്നിന്റെ മയക്കമോ എന്തോ ഒന്ന് കഴിഞ്ഞു കണ്ണും തുറന്നിരിക്കുമ്പോൾ അവളതാ കതക് തുറന്നു കൂളായി കടന്നു വരുന്നു....ഇതൊരു തോന്നലാണോ അതോ മരുന്നിന്റെ എഫക്റ്റാണോ?
"അവളിന്നു മറ്റൊരാളുടെ ഭാര്യയാണ്. രണ്ടു കുട്ടികളുടെ അമ്മയാണ്. പലരുടെയും പലതുമാണ്. ചേരേണ്ട തന്മാത്രകൾ ചേരുമായിരുന്നെങ്കിൽ കാലം ജാതിയും മതവും നോക്കാതെ ഞങ്ങളെ ഒന്നാക്കിയേനെ" -
അവൾ ചോദിച്ചു: " സംഗീതവും കവിതയും സാഹിത്യവും കലയും പിന്നെ പ്രേമവും essential service ആണോ മാഷേ?
അവൾ ചിരിച്ചു. വർഷങ്ങളോളം മയക്കിയ ചിരി.
വൃത്തി കെട്ട ചുമയുടെ അകമ്പടിയോടെ ഞാൻ പറഞ്ഞു: "കൊറോണ വാർഡിനെ ചുറ്റിപറ്റി നടക്കുന്ന ഒരു കോമാളിയുണ്ട്. അവൻ പറയുന്നത് ഒന്നും ഈ ലോകത്തു അത്ര essential ഒന്നും അല്ലെന്നാണ്. പക്ഷെ പ്രേമവും കവിതയുമില്ലെങ്കിൽ പിന്നെ നമുക്ക് ജീവിതമെന്തിന് പ്രിയേ?"
കാലഹരണപ്പെട്ട വെട്ടുകിളികൾ ആ സമയത്ത് മാലാഖമാരെ വേട്ടയാടാനും അവരുടെ മുഖപടം വലിച്ചുകീറി അവരെ നിരായുധരാക്കാനും നോക്കുകയായിരുന്നു ആ രാത്രിയിൽ. ആശുപത്രി വരാന്തയിൽ വെച്ച് വെട്ടുകിളികളുമായി മരണം ഒരു താൽക്കാലിക സന്ധിയിൽ ഒപ്പിട്ടു. തദനന്തരം അവർ ചിയേഴ്സ് പറഞ്ഞു -- പക്ഷെ വെട്ടുകിളികൾക്കറിയില്ലാ
അവളുടെ നോട്ടങ്ങളും കണ്ണിലെ ഭാവങ്ങളും എന്നും പറയാതെ പറയുന്നുണ്ടായിരുന്നു -- ഇഷ്ടമാണെന്ന്.
ഇഷ്ടങ്ങൾ വെളിപ്പെടുത്താനാവാത്ത വിധം ദൂരത്തിലും വെളിപ്പെടുത്തേണ്ടതില്ലാത്ത വിധം അടുപ്പത്തിലുമായിരുന്നല്ലോ നാം ... 65 വർഷത്തെ ആയുസ്സിൽ, ഇനി ഇപ്പോൾ കനിഞ്ഞു തന്ന ശിഷ്ടദിനങ്ങളിൽ, ഓർമ്മയിൽ മധു
വെട്ടുകിളികൾ വെളിച്ചം കെടുത്തിയ രാത്രിയിൽ ഞാൻ എന്നോട് ചോദിച്ചു, കഥ ഇത് വരെ പറഞ്ഞതും നാടകം ഇതു വരെ കളിച്ചതും ആർക്കു വേണ്ടിയായിരുന്നെന്ന്.